കാലാവസ്ഥ

September 6, 2010, 2:35 am
Mostly cloudy
Mostly cloudy
23°C
real feel: 23°C
current pressure: 1011 mb
humidity: 78%
wind speed: 4 km/h WSW
wind gusts: 11 km/h
sunrise: 5:43
sunset: 18:00
 

Mingle Users

24 Users - Show All

Powered by Small Mingle Icon Mingle


Zodiac Calculator

  • Enter your birthday
  • Powered by Adeel’s Astrology

‘വിഷ്ണുലോകത്തിലെ’ മനോഹര ഗാനങ്ങള്‍

മിണ്ടാത്തതെന്തേ...., ചിത്രം: വിഷ്ണുലോകം, ഗാന രചന: കൈതപ്രം, സംഗീതം: രവീന്ദ്രന്‍, സംവിധാനം: കമല്‍, അഭിനേതാക്കള്‍: മോഹന്‍ലാല്‍, ഉര്‍വശി, ശാന്തികൃഷ്ണ (Video Courtesy: YouTube.Com)

‘വിഷ്ണുലോകം’ സിനിമയെക്കുറിച്ച് കമല്‍ മനസ്സു തുറക്കുന്നു

Part - II (Video Courtesy: istream.in derived from YouTube.Com)

'വിഷ്ണുലോകത്തില്‍' ദിലീപ് : കമല്‍

ദിലീപ് സഹ സംവിധായകനായി സിനിമയിലേക്ക് കടന്നു വരുന്നത് 'വിഷ്ണുലോകം' എന്ന ചിത്രത്തിലൂടെയാണ്. അതിനെക്കുറിച്ച്‌ കമലും ദിലീപും മനസ്സ് തുറക്കുന്നു.....(Video Courtesy: istream.in derived from YouTube.Com)




പരിസര വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍

മറ്റു വാര്‍ത്തകള്‍

Most watched videos in India today











പേരിനൊരു മഴക്കാലം

colorumbrella

Photo Courtesy: CSE

കാലവര്‍ഷം കേരളത്തെ കൈവിടുകയാണോ? ’മകയിരത്തില്‍ മതി മറന്നു പെയ്യും, തിരുവാതിരയില്‍ തിരിമുറിയാതെ പെയ്യും’ എന്നാണു പഴമക്കാര്‍ പറഞ്ഞു കേട്ടിട്ടുള്ളത്. എന്നുവച്ചാല്‍ ഏറ്റവും കൂടുതല്‍ മഴ പെയ്യേണ്ടിയിരുന്നത് ഈ രണ്ടു ഞാറ്റു വേലകളില്‍ ആയിരുന്നു എന്നു ചുരുക്കം. പക്ഷേ ഈ രണ്ടു ഞാറ്റുവേലകളും കടന്നു പോകുമ്പോള്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന ഇടവപ്പാതിയില്‍ പ്രതീക്ഷിച്ചതിലും മുപ്പതു ശതമാനം കുറവ് മഴയാണ് ലഭ്യമായതെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഏതാനും ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ മഴ മേഘങ്ങള്‍ വടക്കോട്ട്‌ നീങ്ങാന്‍ തുടങ്ങും. അതുകൊണ്ട് തന്നെ ഇനി ഏക പ്രതീക്ഷ ഇനിയങ്ങോട്ടുള്ള ദിവസങ്ങളും പിന്നെ തുലാവര്‍ഷവുമാണ്.

മഴ പെയ്യുന്ന ദിവസങ്ങളുടെ എണ്ണം കുറഞ്ഞു എന്നു മാത്രമല്ല പെയ്യുന്ന മഴയ്ക്ക് ശക്തി കൂടിവരുന്ന പുതിയ ഒരു പ്രവണത കൂടി കാലവര്‍ഷത്തില്‍ കടന്നു കൂടിയിരിക്കുന്നതായി കാണാം. എന്നുവച്ചാല്‍ കൂടുതല്‍ ജലം ഒരു ഉപകാരവുമില്ലാതെ ഒഴുകി നഷ്ടപ്പെടുകയും അവ വിളകളെ നശിപ്പിക്കുകയും ചെയ്യുന്നു. കൂടാതെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും ഇതു കാരണമാവുന്നു. ആഗോള താപനമായിരിക്കാം ഇതിനു കാരണമെന്നാണ് പൊതുവേ കണക്കാക്കപ്പെടുന്നത്. ഈ പ്രവണത ജലസ്രോതസ്സുകളെയും അതിനോട് ബന്ധപ്പെട്ട മറ്റു വിഷയങ്ങളെയും പ്രതികൂലമായി ബാധിക്കും. ജലക്ഷാമം നേരിടും. ഭൂഗര്‍ഭ ജല സമ്പത്ത് ഇല്ലാതാവും.

ബംഗാള്‍ ഉള്‍ക്കടലില്‍ ഉരുത്തിരിഞ്ഞ വ്യതിയാനങ്ങളും വടക്കേ ഇന്ത്യയില്‍ നിന്നുള്ള ചൂട് കാറ്റും ആണ് മഴ കുറയാനുള്ള മറ്റു കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. വേഴാമ്പലിനെ പോലെ മഴയെ മാത്രം ആശ്രയിച്ചു കഴിയുന്ന കര്‍ഷകരും അതുപോലെ കുടിവെള്ളം കാത്തിരിക്കുന്ന ജനങ്ങളും ഇനി എന്തു ചെയ്യും? മാത്രവുമല്ല കേരളത്തില്‍ ഉല്പാതിപ്പിക്കുന്ന വൈദ്യുതി ഇവിടുത്തെ ജലസ്രോതസ്സുകളെ മാത്രം ആശ്രയിച്ചിരിക്കുന്നു. ചുരുക്കത്തില്‍ മഴയില്ലെങ്കില്‍ പാചകം ചെയ്യാന്‍‍ അരിയും പച്ചക്കറികളും ഇല്ല, കുടിക്കാന്‍ വെള്ളമില്ല, വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന യാതൊന്നും തന്നെ ഇല്ല എന്നതാണ് അവസ്ഥ. ഇങ്ങിനെ തുടര്‍ന്നാല്‍ കുടിവെള്ളത്തിനു പോലും അയല്‍ സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്ന ഒരു ദുരവസ്ഥ ഏറെ വിദൂരത്തല്ല. അങ്ങിനെ ഒരു അവസ്ഥ ഉണ്ടായാല്‍ കേരളത്തിന്‍റെ ഗതി എന്തായിരിക്കും എന്ന് ഊഹിക്കാന്‍ കഴിയുന്നതിലും അപ്പുറത്താണ്.

കുറവ് മഴ ഏറ്റവും കൂടുതല്‍ ബാധിക്കപ്പെടുന്നത് കുടിവെള്ള ലഭ്യതയെയാണ്. ഏറ്റവും കൂടുതല്‍ മഴ (മൊത്തം ഇന്ത്യയില്‍ ലഭിക്കുന്ന മണ്‍സൂണ്‍ മഴയുടെ ഇരട്ടി) ലഭിക്കുന്ന സംസ്ഥാനമായിട്ടും ഇവിടെ കുടിവെള്ളത്തിനു ദൌര്‍ലഭ്യം നേരിടുന്നത്‌ ഒരു തരത്തില്‍ പറഞ്ഞാല്‍ അത്യന്തം നാണക്കേട്‌ തന്നെ. കേരളത്തിന്‍റെ മിക്ക പ്രദേശങ്ങളിലും കുടി വെള്ള ദൌര്‍ലഭ്യം വളെരെയധികം രൂക്ഷമാണ്. കുടവും ബക്കറ്റും പാത്രങ്ങളും ആയി ജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുന്ന കാഴ്ചയാണ് നാം പലയിടത്തും കാണുന്നത്.

കേരളത്തിന്‍റെ ഭൂ ഘടനയുടെ പ്രത്യേകത മൂലം ഇവിടെ പെയ്യുന്ന മഴവെള്ളം ഏതാനും നിമിഷങ്ങള്‍ക്കകം തന്നെ വാര്‍ന്നൊഴുകി പുഴകളിലും കടലിലും എത്തിച്ചേരുന്നു എന്നും ഈ കാരണം കൊണ്ട് തന്നെയാണ് ഇവിടെ ഇത്രയും ജലക്ഷാമം നേരിടേണ്ടി വരുന്നതെന്നും പറയപ്പെടുന്നു. കാരണം ഇതാണെങ്കില്‍‍ ഇതിനൊരു പരിഹാരമില്ലേ? ഉണ്ട് എന്ന് ഒറ്റവാക്കില്‍ ഉത്തരം പറയാം: മഴവെള്ള സംഭരണം തന്നെ. നമുക്ക് ലഭിക്കുന്ന മഴവെള്ളം സംഭരിച്ച് വക്കുക എന്നുതന്നെയാണ് അതിനുള്ള ഏക പരിഹാരം.

മഴവെള്ള സംഭരണം പലതരത്തില്‍ ആകാം. ഇന്ന് മലയാള മനോരമ അടക്കം പല സ്ഥാപനങ്ങളും മഴ വെള്ള സംഭരണത്തെ കുറിച്ച് പ്രചാരണം ‍ നടത്തുന്നുണ്ട്. അവര്‍ നിര്‍ദ്ദേശിക്കുന്ന പോലെ ചെയ്താല്‍ ഈ പ്രശ്നം ഒരു പരിധി വരെ  ഒഴിവാക്കാവുന്നതെ ഉള്ളൂ. കേരള മുനിസിപ്പാലിറ്റി ബില്‍ഡിംഗ്‌ റൂള്‍സ് 1999 പ്രകാരം മുനിസിപ്പാലിറ്റികളില്‍ പുതിയതായി നിര്‍മിക്കുന്ന എല്ലാ കെട്ടിടങ്ങളും മഴവെള്ള സംഭരണം നടത്തണമെന്ന് അനുശാസിക്കുന്നുണ്ട്. എന്നാല്‍ ഈ സംരംഭം മുനിസിപ്പാലിറ്റികളില്‍ മാത്രം ഒതുക്കാതെ നാം ഓരോരുത്തരും മുന്‍കൈ എടുത്തു നടത്തേണ്ടിയിരിക്കുന്നു. കുടിവെള്ള വിതരണം ഗവണ്മെന്റിന്റെ മാത്രം ഉത്തരവാദിത്തം ആയി നമ്മള്‍ കാണരുത്. ജന പങ്കാളിത്തത്തോടെ മാത്രമേ മാറ്റങ്ങളും പുരോഗമനങ്ങളും കൈവരികയുള്ളൂ.

മഴ വളരെ അപൂര്‍വമായി ലഭിക്കുന്ന രാജസ്ഥാനില്‍ ഇത്തരം ജനപങ്കാളിത്തത്തോടെ ഉള്ള മഴവെള്ള സംഭരണം ആണ് ജല ദൌര്‍ലഭ്യം അകറ്റാന്‍ അവിടുത്തെ ജനങ്ങളെ സഹായിക്കുന്നത്. ഇതേ അവസ്ഥ തന്നെയാണ് ഗുജറാത്തിലും മധ്യപ്രദേശിലും ഒക്കെ ഉള്ളത്. അതുകൊണ്ട് നമ്മളും ആ വഴി തിരഞ്ഞെടുക്കേണ്ട കാലം അതിക്രമിച്ചു കഴിഞ്ഞു. മഴവെള്ളം പാഴാക്കാനുള്ളതല്ല മറിച്ച് അത് നമുക്ക് പ്രകൃതി നല്‍കുന്ന അപുര്‍വ സമ്പത്താണ്‌ എന്ന സത്യം ഇനിയെങ്കിലും നമ്മള്‍ മനസിലാക്കിയെ തീരൂ. മഴ വെള്ളം തടഞ്ഞു നിര്‍ത്തിയും സംഭരിച്ചും അത് വേണ്ടപോല്‍ ഉപയോകിച്ചും നമുക്ക് ‘ജല അധിക’ സംസ്ഥാനമായി മാറാം. നൂറു ശതമാനം സാക്ഷരത കൈവരിച്ച നമ്മള്‍ക്ക് ഇതും എളുപ്പം സാധ്യമാവും, ഒന്ന് മനസ്സ് വച്ചാല്‍.

- ഉമ്മനേഴിയന്‍

എത്തിനോട്ടം:

മനോരമ’യുടെ മഴഭാവങ്ങള്‍

പാറശ്ശേരി വില്ലേജ് ഓഫീസ് ചോര്‍ന്നോലിക്കുന്നു

Share and Enjoy:
  • Print
  • Facebook
  • Yahoo! Buzz
  • Twitter
  • Google Bookmarks
  • email
  • Add to favorites
  • Google Buzz
  • IndianPad
  • LinkedIn
  • Live
  • MSN Reporter
  • NewsVine
  • Orkut
  • PDF
  • RSS

1 comment to പേരിനൊരു മഴക്കാലം

You must be logged in to post a comment.

Cricket Score

നിര്യാതരായി

പുലാപ്പറ്റ: ഗുരുവായൂര്‍ പുന്നത്തൂര്‍ കോവിലകത്ത് കുട്ടന്‍രാജ (വലിയരാജ-90) അന്തരിച്ചു. ഭാര്യ: പുലാപ്പറ്റ കുതിരവട്ടം സ്വരൂപത്തില്‍ രാധതമ്പാട്ടി. സഹോദരങ്ങള്‍: കൊച്ചുകുട്ടന്‍രാജ, കുഞ്ഞനുജന്‍ രാജ, പരേതരായ ഉണ്ണിരാജ, കൊച്ചുണ്ണിരാജ.

പുലാപ്പറ്റ: പുലാപ്പറ്റ മുണ്ടൊള്ളി പാലക്കില്‍ അയ്യപ്പന്‍കുട്ടി (68) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: വത്സല. മക്കള്‍: സജിത്, സജിത, സംഗീത. മരുമക്കള്‍: പ്രിയ, മോഹന്‍ദാസ്, കൃഷ്ണദാസ്.

പുലാപ്പറ്റ: പരേതനായ ചെട്ടിയംകുന്നത്ത് (പ്രസാദ്) രാമഗുപ്തന്റെ ഭാര്യ ജാനകിയമ്മാള്‍ (82) അന്തരിച്ചു. മക്കള്‍: രാജേന്ദ്രന്‍, പ്രേമഗുപ്ത. മരുമക്കള്‍: പത്മ, അശോക്‌ ഗുപ്ത.

കരിമ്പ: വാഴമ്പുറം ഇറച്ചിതൊടി വീരാന്റെമകന്‍ മുഹമ്മദ് (52) അന്തരിച്ചു. ഭാര്യ: ആസിയ. മക്കള്‍: റഹീമ, ഉമ്മര്‍, റംല, റസീന. മരുമക്കള്‍: മുഹമ്മദ്കുട്ടി അഷ്‌റഫി, നൗഷാദ്. സഹോദരങ്ങള്‍: ഹംസ, ആയിഷക്കുട്ടി, സാലിഹ.

കല്ലടിക്കോട്: പറക്കലടി കുന്നുംപുറത്ത് ചാക്കോയുടെ ഭാര്യ അന്നക്കുട്ടി (80) അന്തരിച്ചു. കോതമംഗലം പോത്താനിക്കാട് തെക്കേതൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: സിസ്റ്റര്‍ ലിസി ഫ്‌ളവര്‍, ഗ്രേസി, പരേതനായ ബേബി, സിസിലി, ജോളി (ജി.എല്‍.പി.എസ്. കല്ലടിക്കോട്), ബെന്നി, ഫ്രാന്‍സിസ്. മരുമക്കള്‍: ജോര്‍ജ് (റിട്ട. എച്ച്.എം. മൈലക്കൊമ്പ്), ജോസ് പെരിങ്ങഴ, മിനി, റാണി. ശവസംസ്‌കാരം ശനിയാഴ്ച 8.30 ന് കരിമ്പ മേരീമാത പള്ളി സെമിത്തേരിയില്‍.

കല്ലടിക്കോട്: കളിപ്പറമ്പില്‍ സെയ്തുമുഹമ്മദ് (72) അന്തരിച്ചു. ഭാര്യ: കുഞ്ഞീരുമ്മ. മക്കള്‍: ഹുസൈനാര്‍, നാസര്‍, അബ്ദുള്‍സമദ്, സാബിറ, അസമാവി. മരുമക്കള്‍: ഹയറുന്നീസ, നൂര്‍ജഹാന്‍, ഷമീന, നിസാബുദ്ദിന്‍, ഹംസ.

കല്ലടിക്കോട്: ഇടക്കുറുശ്ശി വട്ടുകളത്തില്‍ പരേതനായ മാത്യുവര്‍ഗീസിന്റെ ഭാര്യ അന്നമ്മ (80) അന്തരിച്ചു. മക്കള്‍: ഏലിക്കുട്ടി, അന്നമ്മ, വര്‍ഗീസ്, മാത്യു, ലിസി, ത്രേസ്യാമ്മ. മരുമക്കള്‍: തോമസ്, ജോര്‍ജ്, അച്ചാമ്മ, ചിന്നമ്മ, ഷാജി, ജോസഫ്.

കാരാകുറുശ്ശി: ആനക്കാപ്പറമ്പില്‍ അയ്യപ്പന്‍ചെട്ടിയാര്‍ (88) അന്തരിച്ചു. ഭാര്യ: മീനാക്ഷി, മകള്‍: വിജയകുമാരി. മരുമകന്‍: സുന്ദരന്‍.

കോങ്ങാട്: കോങ്ങാട് കന്നുകാലിച്ചന്തയുടെ എതിര്‍വശമുള്ള കടയുടെ വരാന്തയില്‍ അജ്ഞാതനായ പുരുഷന്റെ മൃതദേഹം കണ്ടെത്തി. അമ്പതുവയസ്സ് തോന്നിക്കും. വലതു പുരികത്തിന്റെ മുകളില്‍ കാക്കപ്പുള്ളി, ഇതുകണ്ണിന്റെ ഇടതുഭാഗത്ത് കറുത്ത മറുകുണ്ട്. കോങ്ങാട്‌പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. മൃതദേഹം പാലക്കാട് ജില്ലാ ആസ്​പത്രി മോര്‍ച്ചറിയില്‍.

കല്ലടിക്കോട്: ഇടക്കുറുശ്ശി വാവാനിക്കുന്നേല്‍ കോന്തി (95) അന്തരിച്ചു. മക്കള്‍: തങ്കപ്പന്‍, സരസമ്മ, ഓമന, രാജപ്പന്‍, പൊന്നമ്മ, സോമന്‍. മരുമക്കള്‍: രാധാമണി, പ്രഭാകരന്‍, വിലാസന്‍, ഓമന, പരേതനായ ശ്രീനിവാസന്‍, ഷീല.